Sunday, 18 August 2024

മഹബ്ബത്തു റസൂൽ

 

തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ നമുക്ക് ഇഹപര വിജയം നേടാൻ സാധിക്കും. സ്‌നേഹം ഹൃദയത്തിലൊളിപ്പിച്ചതാണെങ്കിലും സ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് ഒഴുകും. തിരുനബി(സ) യോടുള്ള സ്‌നേഹം പ്രകടമാക്കുന്നതാണ് അവിടുത്തെ ചര്യ ജീവിതത്തില്‍ പകര്‍ത്തുക എന്നത്. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ഒരാള്‍ നബി(സ)യുടെ ചര്യ ജീവിതത്തില്‍ പകര്‍ത്തുന്നവനായിരിക്കും. അതിലൂടെ ലോകത്തെ സ്‌നേഹിക്കാന്‍ പഠിക്കുന്നു. ലോക സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്നു. മാതാപിതാക്കളോട്, ഗുരുജനങ്ങളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, കുടുംബത്തോട്, അയല്‍വാസികളോട്, ഭരണാധികാരികളോട്, തൊഴിലാളിയോട്, ജീവജാലങ്ങളോട്, പരിസ്ഥിതിയോട്, ജീവിതത്തിന്റെ വൈവിധ്യങ്ങളിലെല്ലാം പെരുമാറ്റങ്ങളില്‍ സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും, മാന്യതയുടേയും വഴിയാണ് തിരുനബി(സ) പഠിപ്പിച്ചത്.ആ ജീവിതം മാനവിക മൂല്യങ്ങളുടെ സാകല്യമായിരുന്നു. അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകള്‍ക്കനുസരിച്ച് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു നബി (സ). മുത്ത് റസൂലിൽ(സ) നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നുണ്ട്. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും പരലോക മോക്ഷത്തിനും സാധിക്കുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.



തിരുദൂതരുടെ വഫാത്തിനുശേഷം നബിയില്ലാത്ത മദീന വിട്ട് ബിലാല്‍ (റ) പോയത്, യമനിലെ ഗവര്‍ണ്ണറായി ഉദ്യോഗം നല്‍കിയപ്പോള്‍ തിരുനബിയെ വിട്ടുപിരിയുന്ന ദു:ഖത്താല്‍ അവിടുത്തെ മുഖത്ത്‌നിന്നും കണ്ണെടുക്കാതെ മുആദ് (റ) കരഞ്ഞത്,നബി (സ)യുടെ വഫാത്തിന്റെ വേളയില്‍ നബി വിടപറഞ്ഞു എന്ന് പറഞ്ഞാല്‍ തലയെടുക്കുമെന്ന് വാളുയര്‍ത്തി ഉമര്‍ (റ) ശബ്ദിച്ചത് ........ എല്ലാം അടങ്ങാത്ത സ്നേഹത്തിൻറെ മകുടോദാഹരണങ്ങളാണ്. ആ സ്‌നേഹം ആയിരത്തി അഞ്ഞൂറ് വര്‍ഷമായി പെയ്തുകൊണ്ടേയിരിക്കുന്നു. ഗദ്യമായും പദ്യമായും ഇഷ്ഖിന്റെ ദാഹം തീര്‍ത്തുകൊണ്ടേയിരിക്കുന്നു. മദീനയില്‍ അവിടുത്തെ ചാരത്ത്‌വന്ന് നന്‍മകള്‍ വര്‍ഷിക്കാനുള്ള ഹൃദയങ്ങളുടെ ഒഴുക്കും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കാലദേശങ്ങളുടെ അതിര്‍ത്തികളില്ലാത്ത പ്രണയത്തിന്റെ ഒഴുക്കാണത്.

പ്രകൃതിക്ഷോഭങ്ങൾ : എന്തെ ദൈവം ആരെയും രക്ഷിക്കാത്തെ ?

 


സത്യവിശ്വാസിക്ക് പ്രപഞ്ചനാഥനായ അല്ലാഹുവിൻ്റെ മഹത്വം മനസ്സിലാക്കാനുതകുന്ന ചിന്തനീയ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് പ്രകൃതിക്ഷോഭങ്ങൾ. ഭൂമിക്കുലുക്കങ്ങൾ, മണ്ണിടിച്ചിലുകൾ, കൊടുങ്കാറ്റുകൾ, പ്രളയങ്ങൾ ഇത്യാദി പ്രകൃതിക്ഷോഭങ്ങൾ അല്ലാഹുവിന്റെ അപാരമായ കഴിവുകളെക്കുറിച്ചും ആ കഴിവുകൾക്കു മുമ്പിൽ മനുഷ്യരായ നാം ദുർബലരും നിസ്സഹായരുമാണെന്നുള്ള ഓർമ്മപ്പെടുത്തലുകളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം കാലക്കേടുകൾ കേവലം യാദൃശ്ചികമായ പ്രകൃതി സംഭവങ്ങൾ മാത്രമല്ല. പ്രത്യുത അവ താക്കീതുകളും പാഠങ്ങളുമുൾക്കൊള്ളുന്ന ഇലാഹീ സന്ദേശങ്ങളാണ്. സൂറത്തുൽ ഇസ്റാഇൽ അല്ലാഹു തആല ( ആയത്ത് 59) പറയുന്നു : ഭയപ്പെടുത്തുവാനായിട്ടല്ലാതെ, നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ല. 


ആകയാൽ , പ്രകൃതി ദുരന്തങ്ങൾ ഈ ഇഹലോകം പരീക്ഷണങ്ങളുടെ വീടാണെന്നും ഇവിടെയുള്ള ജീവിതം ഞൊടിയിടയിൽ മാറിമറിയുമെന്നും അല്ലാഹുവല്ലാതെ അഭയകേന്ദ്രമില്ലെന്നും നമ്മെ ഉണർത്തുന്നു. വിശ്വാസികളുടെ ക്ഷമാശീലതയും വിശ്വാസത്തിലുള്ള അചഞ്ചലതയും പരിശോധിക്കാനാണ് തന്റെ അടിമകൾക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഇത്തരം പരീക്ഷണങ്ങളാകുന്ന അത്യാഹിതങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിൽ വിശ്വാസികൾ അല്ലാഹുവിനോടുള്ള സാമീപ്യം വർദ്ധിപ്പിക്കുകയും പാപമോചനവും പ്രാർത്ഥനയും കൊണ്ട് അവനിലേക്ക് അഭയം തേടുകയും ദുരന്തബാധിതരായ സഹോദരന്മാർക്ക് സഹായഹസ്തമാവുകയുമാണ് ചെയ്യേണ്ടത്. അല്ലാഹുവിനോടുള്ള സാമീപ്യം വർധിപ്പിക്കാനും അവനു വിധേയപ്പെട്ട് സുകൃതങ്ങൾ ചെയ്യാനുമുള്ള ഒരവസരമായി ഇതിനെ കാണുകയും വേണം. 


അല്ലാഹുവിന്റെയടുക്കൽ നിന്നുള്ള ഇത്തരം പരീക്ഷണങ്ങൾ കൊണ്ട് അടിപതറുന്നവരല്ല യഥാർത്ഥ വിശ്വാസി. കാരണം അല്ലാഹു തന്നെ ഇവ്വിഷയകവുമായി വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു തആല സൂറത്തു ബഖറയിൽ (ആയത്ത് 155) പറയുന്നു : "ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവയിൽ പെട്ട വല്ലതും മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക". ഈയിടെ നാമും ഇത്തരുണത്തിൽ പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായി കൊണ്ടിരിക്കുന്നു. മഴക്കെടുതികളും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും പ്രളയവുമെല്ലാം നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. ദുരന്തമുഖത്തുള്ളവർക്ക് നിർഭയരായി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥ. ഒറ്റരാത്രികൊണ്ട് ജീവസന്ധാരണോപാധികളും സമ്പാദ്യങ്ങളും ഉറ്റവരും ഉടയവരുമായി സർവ്വവിലാസങ്ങളും നഷ്ടപ്പെട്ട എത്രയെത്ര നിരപരാധികൾ. ഇതെല്ലാം ജഗന്നിയന്താവിൻ്റെ കെടുകാര്യസ്ഥതയോ അങ്ങനെയൊരു ദൈവമില്ലെന്നതിനു തെളിവോ അല്ലേയല്ല. കാരണം ഈ ഒരു സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പും അതിൽ വിശ്വാസികൾ കൈക്കൊള്ളേണ്ട നിലപാടുകളും വെച്ചുപുലർത്തേണ്ട സമീപനങ്ങളും അതിൽ നിന്നവർ ഉൾക്കൊള്ളേണ്ട ഗുണപാഠങ്ങളും ലോകരക്ഷിതാവായ അള്ളാഹു തന്റെ അടിമകൾക്ക് വ്യക്തവും കൃത്യവുമായ രീതിയിൽ വിവരിച്ചു തന്നിട്ടുണ്ട്. ഈ യാതനകളും വേദനകളും വിശ്വാസികളുടെ ക്ഷമയും ഈമാനും പരിശോധിക്കാനുള്ള പരീക്ഷണമാണ്. ഇലാഹീപ്രണയത്തിലായി കഴിയുന്ന വിശ്വാസിയുടെ ജീവിതം പരീക്ഷണകലുഷിതമായിരിക്കും.തിരുനബി (സ) പഠിപ്പിക്കുന്നതും കാണാം : "ജനങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ ഏറ്റുവാങ്ങുന്നവർ യഥാക്രമം അമ്പിയാക്കളും സജ്ജനങ്ങളും അവരോടടുത്തവരുമാകുന്നു". എന്തിനേറെ പറയണം , ഏവരുടെ മുമ്പിലും തുറന്നുവെക്കപ്പെട്ട മുത്ത് നബി (സ്വ) യുടെ ശുഭ്രമായ ജീവിത സാഹചര്യങ്ങൾ ഉൾചേർക്കപ്പെട്ട ഏടുകൾ ഒന്നു മറിച്ചു നോക്കൂ...



അബൂജഹലുൾപ്പെടെയുള്ള പൈശാചിക പ്രതീകങ്ങളുടെ അസഹ്യമായ പീഡനമുറകൾക്ക് മുന്നിൽ വിശ്വാസക്കരുത്തിൽ തലയുയർത്തി നിന്നതിന്റെ പേരിൽ സുമയ്യാ ബീവി (റ) അനുഭവിക്കേണ്ടിവന്നതും തൻ്റെ ദൈവങ്ങളെ പുകഴ്ത്താൻ ആജ്ഞാപിച്ചിട്ടും ഏകദൈവമായ അല്ലാഹുവിനെ പുകഴ്ത്തിയതിന്റെ പേരിൽ ഖുറൈശി മുഖ്യൻ ഉമയ്യ വെയിലേറ്റു പഴുത്ത മരുഭൂമിയുടെ മാറിൽ തൻ്റെ അടിമയായ ബിലാലിനെ മലർത്തിക്കിടത്തി വലിച്ചിഴച്ചപ്പോൾ ബിലാൽ (റ) ക്ഷമാപൂർവ്വം സഹിക്കേണ്ടിവന്നതും സഹോദര പുത്രനായ മുഹമ്മദ് നബി (സ) യോട് നിസ്സീമമായ വാത്സല്യം കാണിച്ച അബൂ ത്വാലിബും കുടുംബവും കോപാന്ധരായ ഖുറൈശീ പ്രമുഖരാൽ സാമൂഹിക ബഹിഷ്കരണ വിധേയരാകേണ്ടി വന്നതും നാടും വീടും കുടുംബവും ഇട്ടെറിഞ്ഞ് തിരുനബി(സ) പലായനം ചെയ്യേണ്ടി വന്നതും ഉഹ്ദ് രണാങ്കണത്തിൽ നബി (സ) യുടെ പിതൃവ്യനും സ്വഹാബി പ്രമുഖനുമായ ഹംസ (റ) വധിക്കപ്പെട്ടിട്ടും ആ തിരുശരീരം വൈകൃതങ്ങൾക്കു പാത്രമാകേണ്ടിവന്നതും , എല്ലാം അല്ലാഹുവിന്റെ ഇഷ്ടക്കാർക്കുള്ള പരീക്ഷണങ്ങളുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. 



പരീക്ഷണാർത്ഥം ദുരിതങ്ങളും പ്രശ്നങ്ങളും നൽകുക എന്നുള്ളത് ദൈവാസ്തിക്യമില്ല എന്നതിനു തെളിവല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഏറ്റവും സമീപസ്ഥനായ തിരുനബിയെയും അനുചരന്മാരെയും ഇവ്വിധം തീക്ഷ്ണമായ പരീക്ഷണതീച്ചൂളയിലൂടെ നടത്തുമായിരുന്നില്ലല്ലോ. പൂർണ്ണസംരക്ഷണവും ഉത്തരവാദിത്വവും അല്ലാഹു ഏറ്റെടുത്ത് സുഖലോലുപതയും രമ്യഹർമ്മങ്ങളും നൽകി പ്രബോധനവഴി പരവതാനി വിതാനിച്ച് സരളവും ആയാസരഹിതവുമാക്കുമായിരുന്നല്ലോ. 



ആകയാൽ , ഈ ദുനിയാവ് ഹ്രസ്വമായ പരീക്ഷണകാലം മാത്രമാണ്. അതിനുശേഷം അനന്തമായ ജീവിതമുണ്ട്. അവിടെ വിജയിക്കാൻ എന്തുവേണമെന്നതാണ് മനുഷ്യനെ സംബന്ധിച്ചു ഏറ്റവും പ്രസക്തം. ജീവിതവും മരണവും ഏർപ്പെടുത്തിയതു തന്നെ സുകൃതങ്ങൾ ചെയ്ത് വിജയം കൊയ്യുന്നത് ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടിയാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. നമ്മുടെ മനസ്സുകളിൽ കുടികൊള്ളേണ്ട വിശ്വാസത്തിന്റെ ആണികല്ലാണിത്.

Friday, 9 August 2024

ബശ്ശാറു ബ്നു ബുർദ്

 



🔴🔴🔴🔴🔴🔴🔴🔴🔴

ബശ്ശാറു ബ്നു ബുർദ് 

🔴🔴🔴🔴🔴🔴🔴🔴🔴



▪️പൂർണ്ണനാമം : 

أَبُو مُعَاذْ بَشَّارْ بْنْ بُرْدْ بْنْ يَرْجُوخْ اَلْعَقِيلِي البصري


▪️ ബസ്വറയിലാണ് ജനനം . പിന്നീട് ബാഗ്ദാദിലേക്ക് പോയി.


▪️ മാതാവ് 

خيرة


▪️കുൻയത്തുകൾ : 


أبو معاذ

إمام الشعراء المولدين


▪️ലഖബ് : 

مرغث


▪️ബശ്ശാറു ബ്നു ബുർദ് ജന്മനാൽ അന്ധനായിരുന്നു.


▪️പിതാവായ ബുർദ് مهلب بن أبي الصفرى യുടെ ബന്ധികളിൽ പെട്ടവനായിരുന്നു. ബനൂ അഖീല ഗോത്രത്തിൽ പെട്ട ഒരു സ്ത്രീയാണ് അടിമത്തത്തിൽ നിന്ന് ബശ്ശാറിനെ മോചിപ്പിച്ചത്. അതുകൊണ്ടാണ് ആ ഗോത്രത്തിലേക്ക് അദ്ദേഹത്തെ ചേർത്തി പറയുന്നത്.


▪️ ബശ്ശാറു ബ്നു ബുർദ് കവിയായ അബൂ നവാസിൻ്റെ സമകാലികനായിരുന്നു.


▪️ ബശ്ശാർ ബസ്വറയിൽ വെച്ച് മുഅ്തസിലിക്കാരനായ വാസ്വിൽ ബ്നുൽ അത്വാഉമായി ഊഷ്മളമായ ബന്ധം പുലർത്തിയിട്ടുണ്ട്.


▪️അതുപോലെ ഭരണാധികാരിയായിരുന്ന മഹ്ദിയുമായും ബന്ധം സ്ഥാപിച്ചു. അതിനുശേഷം ബശ്ശാറിന് ആദർശ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി മഹ്ദി അയാളെ കൈവെടിഞ്ഞു. ഇക്കാരണത്താൽ ബശ്ശാർ മഹ്ദിക്കെതിരെ ആക്ഷേപകാവ്യം നടത്തിയിട്ടുണ്ട്.


▪️ബശ്ശാർ മുതലേ ജരീറിനെയും ഫറസ്ദഖിനെയും സന്ദർശിക്കാറുണ്ടായിരുന്നു


▪️അബൂ ഉബൈദ ഉദ്ധരിക്കുന്നു: ബശ്ശാർ തന്റെ പത്താം വയസ്സിൽ കവിത പാടിയിട്ടുണ്ട്.


▪️പുരാതന കവിതകളുടെയും ആധുനിക കവിതകളുടെയും ഇടയിലുള്ള മധ്യമനിലയിലാണ് ബശ്ശാറിൻ്റെ കവിതകൾ.


▪️കവിത പാടുന്ന അവസരത്തിൽ അദ്ദേഹത്തിന് ഒരു പതിവുണ്ടായിരുന്നു. വലതുഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തുപ്പുകയും കൈകൊട്ടുകയും. അതിനുശേഷമാണ് കവിത ആരംഭിക്കുക.


▪️ബശ്ശാർ വിരൂപനും നീളം കൂടിയവനും തടിയുളള യാളുമായിരുന്നു.


▪️ബശ്ശാറിൻ്റെ ഗസ്‌ലുകൾ പരിധിവിട്ടിരുന്നു. അതിനാൽ മഹ്ദി അറസ്റ്റു ചെയ്യാൻ നിർബന്ധിതനായി.


▪️ തൻ്റെ മുഹമ്മദ് എന്ന മകൻ മരിച്ചപ്പോൾ ബശ്ശാർ വിലാപകാവ്യം പാടിയിട്ടുണ്ട്.


▪️അദ്ദേഹം അതിബുദ്ധിമാനും ഉടനടി മറുപടി പറയുന്ന ആളുമായിരുന്നു.


▪️ജാഹിള് പറയുന്നു: ബശ്ശാർ വാഗ്മിയും ഗദ്യ-പദ്യ രചയിതാവുമാണ്.


▪️ജനഹൃദയങ്ങൾ ആകർഷിക്കുന്നതായിരുന്നു ബശ്ശാറിൻ്റെ കവിതകൾ.


▪️ജാഹിലിയ്യത്തിലും ഇസ്ലാമിലുമായി കൂടുതൽ കവിതകളുള്ള കവികളിൽ പെട്ടയാളായിരുന്നു ബശ്ശാർ . ഇതരർ അബുൽ അതാഹിയ , സയ്യിദുൽ ഹിമ്യരി.


▪️മഹ്ദി, അദ്ദേഹത്തിൻ്റെ മന്ത്രി യഅ്ഖൂബ് ബ്നു ദാവൂദ്, അസ്മഇ , അഖ്ഫശി, വാസിൽ ബ്നുൽ അത്വാഅ്, അബൂ മുസ്ലിമുൽ ഖുറാസാനി എന്നിവരെ ബശ്ശാറു ബ്നു ബുർദ് പരിഹസിച്ചു പാടി.


▪️അദ്ദേഹം മുഅ്തസലീ ആശയക്കാരനായിരുന്നു. മനുഷ്യന് ഇഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല എന്ന് അദ്ദേഹം വിശ്വസിച്ചു.


▪️ഖാലിദ് ബ്നുൽ ബർമകിനെ പുകഴ്ത്തി പാടിയതിന് ബശ്ശാറിന് പാരിതോഷികമായി 5000 ദീനാർ ലഭിച്ചു.


▪️അബ്ദ: عبدة ആയിരുന്നു ബശ്ശാറിൻ്റെ പ്രേമഭാജനം.


▪️അദ്ദേഹത്തിൻ്റെ സദസ്സിൽ കൂടുതലും സ്ത്രീകളായിരുന്നു. പുകഴ്ത്തി പാടുന്നതിൽ അദ്ദേഹം കളവും കടത്തിക്കൂട്ടുമായിരുന്നു.


▪️ബശ്ശാറു ബ്നു ബുർദ് ഭരണാധികാരിയായിരുന്ന മഹ്ദിയെ പരിഹസിച്ചു പാടി. ഇതറിഞ്ഞ ഖലീഫ അദ്ദേഹത്തെ പിടികൂടാൻ ഉത്തരവിട്ടു. ശിക്ഷയായി ചാട്ടവാറടി പ്രഖ്യാപിച്ചു. മരിക്കുവോളം ചാട്ടവാറടിച്ചു. 784 ൽ ആയിരുന്നു മരണം. ബസ്വറയിലാണ് മറമാടിയത്. അദ്ദേഹത്തിൻ്റെ മറമാടൽ ചടങ്ങിന് ആരും പോയില്ല.


▪️ബശ്ശാർ സനാദിഖത്തിൽ വിശ്വസിച്ചിരുന്നു എന്ന് ആരോപണമുണ്ട്. ആദർശ വ്യതിയാനം സംഭവിച്ച ഒരു കൂട്ടരാണ് സനാദിഖ:


▪️അദ്ദേഹം 70 വയസ്സോളം ജീവിച്ചു.


▪️പ്രകൃത്യാ അദ്ദേഹത്തിന് പരിഹാസം നടത്താൻ വല്ലാത്ത പാടവമായിരുന്നു.


▪️ഭരണാധികാരിയായിരുന്ന മഹ്ദിയുടെ എതിർപ്പുണ്ടായ കാരണത്താൽ വേണ്ട വിധത്തിലുള്ള സ്ഥാനം ബശ്ശാറു ബ്നു ബുർദിന് ചരിത്രത്താളുകളിൽ ലഭ്യമായിട്ടില്ല എന്ന് റാഫിഈ നിരൂപിക്കുന്നുണ്ട്.


ബശ്ശാറിൻ്റെ വരികൾ : 


وَذاتُ دَلٍّ كَأَنَّ البَدرَ صورَتُها


باتَت تُغَنّي عَميدَ القَلبِ سَكرانا



إِنَّ العُيونَ الَّتي في طَرفِها حَوَرٌ


قَتَلنَنا ثُمَّ لَم يُحيينَ قَتلانا



فَقُلتُ أَحسَنتِ يا سُؤلي وَيا أَمَلي


فَأَسمِعيني جَزاكِ اللَهُ إِحسانا


يا حَبَّذا جَبلُ الرَيّانِ مِن جَبَلٍ


وَحَبَّذا ساكِنُ الرَيّانِ مَن كانا



🔴🔴🔴🔴

Thursday, 8 August 2024

ജരീർ

 



🔴🔴🔴🔴🔴🔴🔴🔴🔴

 ജരീർ 

🔴🔴🔴🔴🔴🔴🔴🔴🔴




▪️പൂർണ്ണനാമം: 

أَبُو حَزْرَةْ جَرِيرْ بْنْ عَطِيَّة اَلْكَلْبِي اَلْيَرْبُوعِي اَلتَّمِيمِي اَلْبَصَرِيَّ


ഗോത്രം : തമീം


▪️ലഖ്ബുകൾ : 

الخطفي

(പിതാമഹനിലേക്ക് ചേർത്തുകൊണ്ട്)

ابن القين 

 (ഫറസ്ദഖ് വിളിച്ചത്)

راعي الإبل النمير 

(അഖ്തൽ വിളിച്ചത്)


▪️കുൻയത്ത് : أبو حزرة

▪️ മാതാവ് :

أم القيس بنت معبد

▪️ പിതാമഹൻ : 

حذيفة بن بدر

▪️ സഹോദരർ :

أبو الورد 

عمرو

▪️ കാമുകി :

أمامة


▪️ജനിച്ചതും മരിച്ചതും നജ്ദിലാണ്.


▪️സമകാലിക പരിഹാസകവികളിൽ പ്രധാനിയായിരുന്നു. ജരീരിനു മുമ്പിൽ ഫറസ്ദഖും അഖ്തലുമല്ലാതെ മറ്റാരും പിടിച്ചുനിന്നില്ല.


▪️ജരീരിനെ മാതാവ് ഏഴാം മാസം തന്നെ പ്രസവിച്ചു.


▪️ജരീർ തൻ്റെ പിതാമഹനായ (حذيفة بن بدر) ഹുദൈഫയിൽ നിന്നാണ് കവിത പഠിച്ചത്.


▪️മുആവിയയുടെ ഭരണകാലത്ത് ഉൾനാട്ടിലാണ് ജനിച്ചത്. പിന്നീട് ബസറയിലേക്ക് താമസം മാറ്റി .


▪️ജരീർ യസീദു ബ്നു മുആവിയയുടെ സവിധത്തിലേക്ക് ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഖൈസ് ഗോത്രത്തിലെ കവികളെ ഇഷ്ടമല്ലായിരുന്ന അബ്ദുൽ മാലിക്കിൻ്റെ സമീപം ജരീർ പോകാറില്ലായിരുന്നു.


▪️ജരീർ തൻ്റെ ഖസ്വീദയിൽ ദാമിഗയെ പരിഹസിക്കുന്നു.


▪️പിതാവ് അത്വിയ്യത്തും പിതാമഹൻ ഖത്ഫിയും സഹോദരൻ അംറും കവികളായിരുന്നു.


▪️അമവിയ്യ കാലഘട്ടത്തിലെ ത്രിമൂർത്തികളിൽ പെട്ട ഗസ്‌ലിൻ്റെയും ഹിജാഇൻ്റെയും കവിയായിരുന്നു ജരീർ.


▪️ജരീർ ഖുലഫാക്കളിൽ നിന്ന് ആദ്യം ബന്ധം സ്ഥാപിച്ചത് യസീദ് ബ്നു മുആവിയയോടാണ്. പിന്നീട് ബശ്ശാറുബ്നു മർവാനോടും


▪️ഹജ്ജാജു ബ്നു യൂസുഫിൻ്റെ പിതൃവ്യനായ ഹകമു ബ്നു അയ്യൂബിനോട് ജരീർ ബന്ധം സ്ഥാപിക്കുകയും അദ്ദേഹത്തിൻ്റെ മകളെ വിവാഹം കഴിക്കുകയും ബസ്വറയിൽ ഗവർണ്ണറാകുകയും ചെയ്തു.


▪️ഉമവിയാക്കളുടെ ഇടയിൽ തർക്കം ഉടലെടുത്തപ്പോൾ ജരീർ അബ്ദുല്ലാഹിബിന് സുബൈറിന്‍റെ പക്ഷം ചേർന്നു.


▪️ജരീർ വലീദിൻ്റെ കവിതാ പാടവത്തിൽ ആകൃഷ്ടനായിരുന്നു.


▪️അദ്ദേഹത്തിൻ്റെ പരിഹാസം മധുരവും കൈപ്പുമുള്ളതായിരുന്നു.


▪️തൻ്റെ ഭാര്യയായിരുന്ന ഖാലിദത്തു ബിൻത് സഅദിൻ്റെ നിര്യാണത്തെ തുടർന്ന് ജരീർ വിലാപകാവ്യം രചിച്ചിട്ടുണ്ട്.


▪️ജരീർ പരിശുദ്ധനാണെന്നും ആരെയും പ്രണയിച്ചിട്ടില്ലെന്നും അതേ അവസരത്തിൽ തന്നെ അദ്ദേഹമാണ് ഏറ്റവും വലിയ ഗസല് കവിത രചിച്ചതും എന്നും പറയപ്പെടുന്നു


▪️ജരീർ കവിത സമുദ്രത്തിൽ നിന്ന് കോരിയെടുക്കലാണെന്ന് അഖ്തൽ പറയാറുണ്ട്.


▪️ആദ്യമായി ജരീർ പരിഹാസം നടത്തിയത് غسان السليطي നെതിരാണ്.


▪️ജരീർ 80 കവികളെ പരിഹസിച്ചു കവിത പാടിയിട്ടുണ്ട്.


▪️ജരീരും അദിയ്യു ബ്നു രിഖാഉം കവിതകൾ പാടി ഏറ്റുമുട്ടാറുണ്ട്.


▪️അഖ്തലിൻ്റെ ഖൗമിനെ പ്രതിപാദിച്ച് ജരീർ പാടി :


وَالتغلِبِيُّ إذَا تَنَحنَح لِلقِرى

             حَكّ استَهُ وَتَمَثّلَ الأمثَالا


▪️അഖ്തൽ മരണമടയുന്നതുവരെ അദ്ദേഹത്തോട് ജരീർ കവിത കൊണ്ട് പോരാടി.


▪️ഫറസ്ദഖ് ജരീറിനെ മുൻനിർത്തി പാടി :


إِنَّكَ لاقٍ بِالمُشاعر مِن مِنىً

فَخاراً فَخَبِّرني بِمَن أَنتَ فاخِرُ


  മറുപടിയായ് ജരീർ പറഞ്ഞത് :

لبيك اللهم لبيك



▪️ഫറസ്ദഖിനെ പരിഹസിച്ച് ജരീർ പാടിയത് :


لقد ولدت أم الفرزدق مقرفا   

 

 فجاءت بوزار قصير القواد



▪️ജരീർ ഉമർ ബ്നു അബ്ദുൽ അസീസിനെ മദ്ഹ് ചെയ്തു പാടിയത് : 


إنا لنرجو إذا ما الغيث أخلفنا 

    

من الخليفة ما نرجو من المطر


▪️പൊങ്ങച്ചത്തോടെ ജരീർ പാടിയത് : 



 غضبت عليك بنو تميم  


 حسبت الناس كلهم غضابا


▪️അഖ്തൽ മരിച്ചതിന് ശേഷം 23 വർഷം കഴിഞ്ഞ് , ഫറസ്ദഖ് മരിച്ചതിന് ശേഷം 40 ദിവസം / 6 മാസം ശേഷമാണ് ജരീറിൻ്റെ മരണം.


▪️യസീദ് ബ്നു മുആവിയ , ഹജ്ജാജുബിന് യൂസഫ് , അബ്ദുൽ മാലിക് ബിനു മർവാൻ, ഹിഷാം ഇബ്നു അബ്ദുൽ മലിക്ക് , ലബീദ് ബ്നു അബ്ദുൽ മാലിക് എന്നിവരെ ജരീർ പുകഴ്ത്തി കവിത പാടിയിരുന്നു.


▪️ ഖലീഫയായ യസീദു ബ്നു മുആവിയയിൽ നിന്ന് ആദ്യമായി സമ്മാനം കൈപ്പറ്റിയത് ജരീരാണ്.


▪️ ജരീർ ബനൂ ഉമയ്യക്കാരെ നന്നായി മദ്ഹ് ചെയ്തിരുന്നു. വിശിഷ്യാ ഹജ്ജാജു ബിനു യൂസുഫിനെ . അതുകൊണ്ടുതന്നെ ജരീർ ഹജ്ജാജിന്റെ സംരക്ഷണത്തിലായിരുന്നു. ഹജാജിന്റെ അടുക്കൽ ജരീറിന് സ്ഥാനം കൂടുകയും ചെയ്തു.


▪️അബ്ദുൽ മലികിനെ മദ്ഹു ചെയ്തുകൊണ്ട് ജരീർ പാടിയത് :


أَلَستُم خَيرَ مَن رَكِبَ المَطايا



وَأَندى العالَمينَ بُطونَ راحِ


▪️മദ്ഹ് ചെയ്തതിന് ജരീരിന് അബ്ദുൽ മലിക്ക് ധാരാളം പാരിതോഷികം നൽകുകയും ചെയ്തു.


▪️ അദ്ദേഹത്തിന് രണ്ടുതരം വിലാപകാവ്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് : കുടുംബക്കാരുടെ നിര്യാണത്തെ തുടർന്ന് പാടിയത്. ഉദാ : ഭാര്യ , മകൻ

 രണ്ട്: രാജ്യത്തിലെ സുപ്രധാന വ്യക്തിത്വങ്ങളുടെ നിര്യാണത്തെ തുടർന്ന് പാടിയത്. ഉദാ: വലീദ് , വലീദിൻ്റെ മകൻ അബ്ദുൽ അസീസ്


▪️80 ബൈത്തുകളിലായി അബ്ദുൽ മലിക് ബിനു മർവാനെ മദ്ഹ് ചെയ്തു പാടി. (خف القطين)


▪️ജരീർ ബനൂ തമീമുകാരെ പ്രതിപാദിച്ചു പാടിയത്:


إذا غضبت عليك بنو تميم 


حسبت الناس كلهم غضابا


▪️ജരീറിൻ്റെ വിലാപകാവ്യത്തിൽ(ഭാര്യ പിരിഞ്ഞപ്പോൾ) ഉള്ള വരി :



وَلَقَد نَظَرتُ وَما تَمَتُّعُ نَظرَةٍ



في اللَحدِ حَيثُ تَمَكَّنَ المِحفارُ



▪️ജരീറിൻ്റെ വിലാപകാവ്യത്തിൽ(ഫറസ്ദഖ് മരിച്ചപ്പോൾ) ഉള്ള വരി :


لَعَمري لَقَد أَشجى تَميماً وَهَدَّها


عَلى نَكَباتِ الدَهرِ مَوتُ الفَرَزدَقِ



🔴🔴🔴🔴

Tuesday, 6 August 2024

ഫറസ്ദഖ്

 



🔴🔴🔴🔴🔴🔴🔴🔴🔴

ഫറസ്ദഖ് ( 633-706 )

🔴🔴🔴🔴🔴🔴🔴🔴🔴



▪️ പൂർണ്ണനാമം:

أَبُو فِرَاسْ هَمَّامْ بْنْ غَالِبْ بْنْ صَعْصَعَة اَلْمُجَاشِعِي اَلتَّمِيمِي اَلْبَصَرِيَّ



▪️അദ്ദേഹം ജനിച്ചതും (ഹി 20) വളർന്നതും ബസ്വറയിലാണ്. ഉമർ (റ) ഭരണകാലത്താണ് ജനനം.



▪️ഫറസ്ദഖ് ജനിച്ചുവീണത് തന്നെ സാഹിത്യ തറവാട്ടിലേക്കും ബലാഗയും ഫസാഹയമുള്ള ഒരു ചുറ്റുപാടിലേക്കാണ്.



▪️സ്വപിതാവിൽ നിന്നു തന്നെയാണ് ഫറസ്ദഖ് കവിത പഠിച്ചത്. പിതാവ് ഫറസ്ദഖിനെ കവിത പഠിപ്പിക്കുകയും ചൊല്ലിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഫറസ്ദഖിൻ്റെ അവാച്യമായ കവിതാപാടവം വെളിവായി.




▪️പിതാവായ ഗാലിബ് ഫറസ്ദഖിനെയും കൂട്ടി അലിയ്യു ബിനു അബീത്വാലിബ് (റ) ൻ്റെടുത്തേക്ക് തൻ്റെ മകൻ കവിയാണെന്ന് പറഞ്ഞ് പ്രൗഢിനടിച്ച് പോയപ്പോൾ ഫറസ്ദഖിൻ്റെ അതിബുദ്ധി കണക്കിലെടുത്ത് അലി (റ) ഖുർആൻ മനപ്പാഠമാക്കാൻ പറഞ്ഞു. അവിടെ വച്ചുതന്നെ ഫറസ്ദഖ് ഖുർആൻ ഉടനടി മനപ്പാഠമാക്കുമെന്ന് ആണയിട്ടു. ശേഷം ഖുർആൻ മനപ്പാഠമാക്കുകയും ചെയ്തു. അതുവരെ ഒരു കാവ്യശകലം പോലും ഉരിയാടിയില്ല .




▪️ശേഷം മിസ്രുകാരോട് കൂടി മദ്ഹും ഹിജാഉം ഉൾപ്പെടെ കവിതാലാപനം നടത്തി



▪️വട്ടത്തിലുള്ള പരുക്കനും ചുളിഞ്ഞതുമായ മുഖമായതിനാലാണ് ഫറസ്ദഖ് എന്നു വിളിക്കപ്പെട്ടത്.



▪️ജരീരും ഫറസ്ദഖും അന്യോന്യം പരിഹാസ ഗീതങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കാരണത്താൽ മദീനക്കാർ കോപാകുലരായി. മർവാനു ബ്നു ഹകമിനോട് പരാതി പറഞ്ഞു. മർവാനെതിരെ ആക്ഷേപവർഷം നടത്തി ഭീഷണിസ്വരത്തിൽ ഫറസ്ദഖ് പാടിയപ്പോൾ മർവാൻ പേടിച്ചുപോയി. പിന്നീട് മർവാൻ ഫറസ്ദഖിന് സമ്മാനങ്ങൾ കൊടുത്ത് പ്രീതിപ്പെടുത്താനാണ് ശ്രമിച്ചത്.



▪️സൈനുൽ ആബിദീൻ (റ) നെ ക്കുറിച്ച് ഇബ്നു ഹിശാമിബ്നു അബ്ദുൽ മലിക്കിനോട് പാടിയ വരികൾ ശ്രദ്ധേയമാണ്.



هَذا الَّذي تَعرِفُ البَطحاءُ وَطأَتَهُ


وَالبَيتُ يَعرِفُهُ وَالحِلُّ وَالحَرَمُ



هَذا اِبنُ خَيرِ عِبادِ اللَهِ كُلِّهِمُ


هَذا التَقِيُّ النَقِيُّ الطاهِرُ العَلَمُ



هَذا اِبنُ فاطِمَةٍ إِن كُنتَ جاهِلَهُ


بِجَدِّهِ أَنبِياءُ اللَهِ قَد خُتِموا




▪️ഫറസ്ദഖ് ഖസീദ പാടിയതിൽ ഇബ്നു ഹിശാമിന് ദേഷ്യം അടക്കാനായില്ല. അങ്ങനെ അതിൻ്റെ പേരിൽ അദ്ദേഹത്തെ തുറങ്കിലടച്ചു. അപ്പോൾ ഫറസ്ദഖ് പാടിയ വരികൾ :



يُرَدِّدُني بَينَ المَدينَةِ وَالَّتي


إِلَيها قُلوبُ الناسِ يَهوي مُنيبُها



يُقَلِّبُ عَيناً لَم تَكُن لِخَليفَةٍ


مُشَوَّهَةً حَولاءَ بادٍ عُيوبُها



▪️ഫറസ്ദഖ് ബനൂ ഉമയ്യക്കാരെ പുകഴ്ത്തുന്നവരിൽ പെട്ടവനായിരുന്നില്ല. എങ്കിലും ചില ഗവർണർമാരെ മദ്ഹ് ചെയ്തിട്ടുണ്ട്. വിശിഷ്യാ آل المهلب നെയും آل الحجاج നയും. അവരോടുള്ള ഭയമായിരുന്നു ഇതിനു കാരണം.




▪️കൂട്ടുകാരനായ ബിശ്ർ ബ്നു മർവാൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഖബറിങ്കൽ ചെന്ന് തൻ്റെ ഒട്ടകത്തെ അറവു നടത്തി. ഇത് ജാഹിലിയ്യ കാലത്തെ ആചാരമായിരുന്നു.



▪️ഫറസ്ദഖ് ഹജ്ജാജ് ബ്നു യൂസുഫിനെയും സിയാദു ബ്നു അബീഹിയെയും പരിഹസിച്ച് പാടിയിട്ടുണ്ട്.



▪️ഫറസ്ദഖിൻ്റെ കവിതകളില്ലായിരുന്നുവെങ്കിൽ അറബി ഭാഷയിലെ മൂന്നിലൊന്നു പോകുമായിരുന്നു. എന്ന് പറയപ്പെടാറുണ്ട്



▪️അദ്ദേഹം ശാമിലെ ഉമവിയ്യ ഖലീഫകളെ പുകഴ്ത്തി പാടിയിട്ടുണ്ട്. വിശിഷ്യാ അബ്ദുൽ മലികിനെ.


▪️ഫറസ്ദഖ് ഇഖ്ലാസ് കുറഞ്ഞവനും മത-രാഷ്ട്രീയബോധം ശോഷിച്ചവനും തൻ്റെ ജനതയോടും അലിയാരോടും (റ) അതിയായി പക്ഷപാതിത്വമുള്ളവനുമായിരുന്നു.



▪️അദ്ദേഹം ജരീരിൻ്റെ സമകാലികനായിരുന്നു. ദീർഘമായ പത്തുവർഷം അവർക്കിടയിൽ അസൂയയും തർക്കങ്ങളും പരിഹാസവർഷവും നടന്നുവെന്ന് കാണാം.



▪️ജരീരും ബുഅയ്സുൽ മജാശിയും بعيث المجاشي തമ്മിൽ പരിഹാസ കവിത പാടുമായിരുന്നു. അങ്ങനെ ജരീറിനെതിരെ ബുഅയ്സ് ഫറസ്ദഖിൻ്റെ സഹായം തേടി . പിന്നീട് പോരാട്ടം ജരീരിനും ഫറസ്ദഖിനുമിടയിലായിത്തീർന്നു.



▪️ഫറസ്ദഖ് ഇമ്രുൽ ഖൈസിനെയും ഉമറു ബനു അബീ റബീഇനെയും പിൻപറ്റാൻ ശ്രമിച്ചു.



▪️അദ്ദേഹം സിയാദിനെ ഭയന്ന് മദീനയിലേക്ക് പിന്നീട് മക്കയിലേക്കും പോയി.




▪️ഫറസ്ദഖിൻ്റെ ഭാര്യ نوار ആയിരുന്നു. പത്തു പെൺമക്കളും പത്തു ആൺകുട്ടികളും ഉണ്ടായിരുന്നു.



▪️അഞ്ചു ദീവാനുകളുടെ കൂട്ടത്തിൽ ( നാബിഗ, ഉർവ്വത് , ഹാതം, അൽഖമ , ഫറസ്ദഖ് ) ഫറസ്ദഖിൻ്റെ ദിവാനും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1293 ൽ മിസ്രിലായിരുന്നു പ്രസിദ്ധീകരണം.



▪️ഇദ്ദേഹത്തെ സുഹൈറു ബ്നു അബീ സുലമ യോട് സദൃശ്യമാക്കപ്പെട്ടു.



▪️ ജരീരിനെ പരിഹാസപാത്രമാക്കി 104 ബൈതുകളിൽ ഫറസ്ദഖ് പാടിയ കാവ്യമാണ് ഫാഇയ്യയായ ( എല്ലാ വരികളും ഫാഇൽ അവസാനിക്കുന്നത് ) അൽ ഫൈസ്വൽ . الفيصل



▪️ഹി 110/114 ലാണ് ഫറസ്ദഖ് മരിച്ചത്.



🔴🔴🔴🔴🔴

അഖ്തൽ

 




🔴🔴🔴🔴🔴🔴🔴🔴🔴🔴

അഖ്തൽ ( 640- 713 )

🔴🔴🔴🔴🔴🔴🔴🔴🔴🔴



▪️പൂർണ്ണനാമം : 

أبُو مَالِك غِياث بن غَوْثِ


▪️അഖ്തൽ പല നാമങ്ങളിലും അറിയപ്പെട്ടു : 

شاعر بني أمية

شاعر أمير المؤمنين عبد الملك بن مروان

شاعر الحكومة



▪️നാവിലൂടെ നന്നായി മോശത്തരം വരുന്നതുകൊണ്ടാണ് അഖ്തൽ أخطل എന്ന് വിളിക്കപ്പെട്ടത്.



▪️അദ്ദേഹത്തിന് ജനങ്ങളെ പേടിയില്ലായിരുന്നു. നന്നായി വിഡ്ഢിത്തരം പറയുകയും ചെയ്യും.



▪️യസീദ് ബ്നു മുആവിയ കഅബ് ബ്നു ജുഅയ്ലിനോട് അൻസാരികളെ ആക്ഷേപിക്കാനും പരിഹസിക്കാനും ആവശ്യപ്പെട്ടപ്പോൾ മുത്ത് നബി (സ) യെ സഹായിച്ചയാളുകളെ ഞാൻ ആക്ഷേപിക്കുകയില്ല എന്ന് പറയുകയും അതിനു പറ്റിയ ഒരു ക്രിസ്ത്യാനിയായ വ്യക്തിയെ ഞാൻ പറഞ്ഞു തരാമെന്നു പറഞ്ഞു പരിചയപ്പെടുത്തി കൊടുത്തു. അത് അഖ്തലിനെയായിരുന്നു. أخطل



▪️അങ്ങനെ യസീദ് അഖ്തലിനോട് സവിധത്തിലേക്ക് വരാൻ പറഞ്ഞുകൊണ്ട് ആളെവിട്ടു. ശേഷം യസീദ് അഖ്തലിനോട് പറഞ്ഞു: ഞാൻ അൻസാരികളെ ഭയക്കുന്നു. നീ എൻ്റെയും അമീറുൽ മുഅ്മിനീന്റെയും ഉത്തരവാദിത്വത്തിലാണ്. ഇതുകേട്ട് യസീദ് അൻസാരികളെ ആക്ഷേപിച്ചുകൊണ്ട് പാടാൻ തുടങ്ങി:


ذَهَبَت قُرَيشٌ بِالمَكارِمِ وَالعُلى


وَاللُؤمُ تَحتَ عَمائِمِ الأَنصارِ



فَذَروا المَكارِمَ لَستُمُ مِن أَهلِها


وَخُذوا مَساحِيَكُم بَني النَجّارِ



إِنَّ الفَوارِسَ يَعرِفونَ ظُهورَكُم


أَولادَ كُلِّ مُفَسَّحٍ أَكّارِ



▪️അതിനുശേഷം അദ്ദേഹം ബനൂ ഉമയ്യക്കാരുടെ കവിയായി.



▪️അബ്ദുൽ മലിക്കിന്റെ ഭരണകാലഘട്ടമായിരുന്നു അഖ്തലിൻ്റെ സുവർണ്ണ കാലഘട്ടം.



▪️ഉമ്മു കഅ്ബ് എന്നു പേരുള്ള ലൈല എന്ന സ്ത്രീയാണ് അഖ്തലിൻ്റെ മാതാവ്. അദ്ദേഹത്തിൻറെ ചെറിയ പ്രായത്തിൽ തന്നെ മാതാവ് മരിച്ചിട്ടുണ്ട്.




▪️രാഷ്ട്രീയപരിഹാസത്തിനു വേണ്ടി ഗസ്‌ലിനെ غزل ആയുധമാക്കിയ ആദ്യ കവിയായിരുന്നു അഖ്തൽ.




▪️സിയാദ് ബ്നു അബീഹി അഖ്തലിന് ഒരു അടിമ പെൺകുട്ടിയെ സമ്മാനമായി നൽകിയിരുന്നു.




▪️ചെറുപ്രായത്തിൽ തന്റെ പിതാവിൻറെ രണ്ടാം ഭാര്യയുടെ കീഴിലാണ് അഖ്തൽ വളർന്നത്. രണ്ടാനമ്മയുമായി ചെറുപ്പത്തിൽ തന്നെ വഴക്കും വക്കാണവും സ്ഥിരമായിരുന്നതു കാരണത്താൽ ദൗബൽ (കുട്ടിക്കഴുത) എന്നും അഖ്തലിനെ വിളിക്കപ്പെട്ടിരുന്നു.




▪️വലീദ് ബിനു അബ്ദുൽ മാലിക്കിന്റെ ഭരണകാലഘട്ടത്തുണ്ടായ വേദനകളും യാതനകളും അഖ്തലിൻ്റെ കാവ്യ ശകലങ്ങളിൽ പ്രകടമാണ്.



▪️എഴുപതാം വയസ്സിൽ വലീദ് ബിനു അബ്ദുൽ മാലികിന്റെ ഭരണകാലഘട്ടത്തിലാണ് അഖ്തൽ മരിക്കുന്നത്.



▪️ശേഷം വലീദ് അഖ്തലിൻ്റെ സ്ഥാനത്ത് അദിയ്യ് ബ്നു രിഖാഇനെ പകരമാക്കി. 

عدي بن الرقاع



▪️ബിശ്ർ ബ്നു മർവാൻ അഖ്തലിനോട് ഫറസ്ദഖിൻ്റെയും ജരീരിൻ്റെയും ഇടയിൽ വിധിനിർണയിക്കാൻ പറഞ്ഞപ്പോൾ അഖ്തൽ പറഞ്ഞു : ഫറസ്ദഖ് പാറക്കല്ലിൽ കൊത്തിയുണ്ടാക്കുന്നു. ജരീർ സമുദ്രത്തിൽ നിന്ന് കോരിയെടുക്കുന്നു.




▪️അഅ്ശാ അല്ലാതെ മറ്റാരും അഖ്തലിനെ മുൻകടന്നിട്ടില്ല ( സയ്യാത്ത്).



▪️അഖ്തലിൻ്റെ ശൈലി നാബിഗയുടേതിന് نابغة സമാനമായിരുന്നു . (ഹന്നാ ഫാഖൂരി)




▪️അഖ്തലിൻ്റെ കാവ്യങ്ങളിലുള്ള മദ്യവർണ്ണന അഅ്ശാ الأعشى യുടേതിന് സമാനവും മദ്ഹ് നാബിഗയുടേതിന് സമാനവുമായിരുന്നു .



▪️ഖൈസ് ഗോത്രത്തിനെതിരിൽ ആക്ഷേപം നടത്താൻ അബ്ദുൽ മലികിനെ അഖ്തൽ സഹായിച്ചു.




▪️ഹമ്മാദു റാവിയ പറയുന്നു : അഖ്തൽ കള്ളുകുടിക്കാറുണ്ടായിരുന്നു. കള്ളുകുടിച്ച് ആലപിക്കുമ്പോഴാണ് കവിത ഉഷാറാകാറുള്ളത്.




▪️അദ്ദേഹത്തിന്റെ വരികളിൽ പെട്ടതാണ് :



قوم إذا استنسخ الضيفان كلهم


قالوا لأمهم بولي على النار.





🔴🔴🔴🔴

Monday, 5 August 2024

ജമീലു ബ്നു മഅ്മർ

 


🔴🔴🔴🔴🔴🔴🔴🔴🔴


ജമീൽ ബ്നു മഅ്മർ (660-701)


🔴🔴🔴🔴🔴🔴🔴🔴🔴




▪️പൂർണ്ണനാമം : 

أبو عمرو جميل بن عبد الله بن مَعْمَر العُذْري القُضاعي.


▪️ജമീൽ ജനിച്ചത് വാദിൽ കുറയിലാണ്. وادي القرى

660 ൽ .


▪️അദ്ദേഹത്തിൻ്റെ ഖബീല : 

عذرة


▪️തൻ്റെ പിതൃവ്യന്റെ മകളായ بثينة യോടുള്ള ജമീലിന്റെ പ്രേമം പ്രസിദ്ധമായിരുന്നു. അവളോടുള്ള സ്നേഹാതിരേകം കാരണം അദ്ദേഹത്തെ جميل بثينة എന്നു വിളിക്കപ്പെട്ടിരുന്നു.


▪️ജമീൽ ആദ്യം പ്രേമിച്ചത് بثنية യുടെ സഹോദരിയായ

 أم الجسير بنت حبأ

നെയായിരുന്നു. പിന്നീട് بثنية യെ. ജമീലുമായുള്ള വിവാഹത്തിന് അവളുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. حجنة الهلالي എന്നു പേരുള്ള ഒരു വ്യക്തിക്ക് بثنية യെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.


▪️ജമീൽ رائد الشعر الغزلي 

رائد الحب العذري في العصر الأموي 

എന്നിങ്ങനെ അറിയപ്പെട്ടു.


▪️ജമീലിന്റെ ശല്യം സഹിക്കവയ്യാതെ കാമുകിയുടെ വീട്ടുകാർ മദീന ഗവർണറായിരുന്ന മർവാനുബ്നു ഹകമിനോട് പരാതി ബോധിപ്പിച്ചു. ഇതോടെ ജമീലിന്റെ രക്തത്തിന് പവിത്രത ഹനിക്കപ്പെട്ടു.


▪️യമനിലേക്കും പിന്നീട് മിസ്റിലേക്കും ജമീൽ നാടുവിട്ടിട്ടുണ്ട്.


▪️ജമീൽ അവസാന കാലം ചെലവഴിച്ചത് മിസ്റിലായിരുന്നു . ഹി 72 / AD 701 ൽ അവിടെവെച്ച് മരിക്കുകയും ചെയ്തു.


▪️ഹുത്വൈഅയുടെ ശിഷ്യനായ هدبة بن الخشرم ൽ നിന്ന് ജമീൽ ബ്നു മഅ്മർ കവിത പഠിച്ചു.


▪️അദ്ദേഹത്തിൻ്റെ പ്രണയം കാമേച്ഛയായിരുന്നില്ല. പ്രത്യുത ആത്മപ്രണയമായിരുന്നു.



▪️സ്ത്രീ അവളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ സ്ത്രീ വർണ്ണനയാണ് ജമീൽ ബിനു മഅമറിന്റെ കവിതയിൽ നമുക്ക് കാണാൻ കഴിയുക.


▪️ഇബ്നു ഖല്ലികാൻ്റെ കാലത്ത് ജമീലിൻ്റെ ദീവാൻ ഖ്യാതി നേടി.


▪️ജമീലിന്റെ ഭാഷ്യത്തിൽ ജിഹാദ് എന്നു പറയുന്നത് പ്രേമസാക്ഷിത്വമാണ്.


▪️കാമുകി തന്നിൽ നിന്നും തൻ്റെ ഹൃദയത്തിൽ നിന്നും അതിവിദൂരമായിരിക്കെ അവൾക്കു വേണ്ടി പോരാടലാണ് സന്തോഷഭരിതമായ ജീവിതം നയിക്കുന്നതിനേക്കാൾ നല്ലതെന്ന് ജമീൽ ബ്നു മഅ്മർ അഭിപ്രായപ്പെടുന്നു.


▪️കാമുകി തന്നിൽ നിന്നും തൻ്റെ ഹൃദയത്തിൽ നിന്നും അതിവിദൂരമായിരിക്കെ അവൾക്കു വേണ്ടി പോരാടലാണ് സന്തോഷഭരിതമായ ജീവിതം നയിക്കുന്നതിനേക്കാൾ നല്ലതെന്ന് ജമീൽ ബ്നു മഅ്മർ അഭിപ്രായപ്പെടുന്നു.


▪️ജമീലിനെ ധർമ്മസമരത്തിനു വേണ്ടി ക്ഷണിക്കപ്പെട്ടാൽ അദ്ദേഹം ഇത്തരുണത്തിൽ പാടുമായിരുന്നു :



يَقولونَ جاهِداً يا جَميلَ بِغَزوَةٍ


لِتَكسَبَ أَجراً وَالفِخارُ يَزيدُ



فَقُلتُ كَفاني الغانِياتُ وَحَربُها


وَأَيُّ جِهادٍ غَيرَهُنَّ أُريدُ



فَكُلُّ حَديتٍ بَينَهُنَّ بَشاشَةٌ


لِمُغرَمٍ أَلقى السَمعَ وَهوَ شَهيدُ



وَمَن ذا الَّذي يَأبى لَدَيهُنَّ حَتفَهُ


وَكُلُّ قَتيلٌ بَينَهُنَّ شَهيدُ



▪️അദ്ദേഹത്തിൻ്റെ വരികൾ : 



تَعلَقُ رَوحي رَوحَها قَبلَ خَلقِنا


وَمِن بَعدِ ما كُنّا نِطافا وَفي المَهدِ



فَزادَ كَما زِدنا فَأَصبَحَ نامِيا


فَلَيسَ وَإِن مُتنا بِمُنفَصِمِ العَهدِ



وَلَكِنَّهُ باقٍ عَلى كُلِّ حادِثٍ


وَزائِرُنا في ظَلمَةِ القَبرِ وَاللَحدِ





🔴🔴🔴🔴🔴🔴

ഉമർ ബ്നു അബീ റബീഅ

 


🔴🔴🔴🔴🔴🔴🔴🔴🔴🔴🔴


ഉമറു ബ്നു അബീ റബീഅ ( 644 - 711 )


🔴🔴🔴🔴🔴🔴🔴🔴🔴🔴🔴




▪️പൂർണ്ണനാമം : 

عمر بن عبد الله بن أبي ربيعة بن المغيرة بن عبد الله بن عمر بن مخزوم


▪️ജനനം മദീനയിൽ ആണെന്നും മക്കയിൽ ആണെന്നും അഭിപ്രായമുണ്ട്.


▪️കുൻയത്തുകൾ :


أبا الخطَّاب

أبا حفص

أبا بشر


▪️ലഖബുകൾ : 


 العاشق 

المغيري

إمام شعراء الغزل



▪️അദ്ദേഹം ഉമർ(റ) വഫാത്തായ ദിവസമാണ് ജനിച്ചത്. ഇതുകൊണ്ടാണ് ഉമർ എന്ന് നാമകരണം ചെയ്യപ്പെട്ടത്.


▪️ജരീർ , അഖ്തൽ, ഫറസ്ദഖ് എന്നിവരുടെ ത്വബഖ യിലാണ് ഉമർ ബ്നു അബീ റബീഅ .


▪️അദ്ദേഹത്തിൻ്റെ പിതാവ് ധനികനായിരുന്നു. മുത്ത് നബിയുടെ (സ) ഭരണകാലത്ത് യമനിലെ ഒരു പ്രവിശ്യയുടെ ഗവർണ്ണറായി ഉമർ (റ) ൻ്റെ പിതാവിനെ നിയമിക്കപ്പെട്ടിരുന്നു.


▪️ തൻ്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരിച്ചു.


▪️ ആശിഖത്തുകൾ :


فاطمة بنت عبد الملك

عائشة بنت طلحة 

لبابة بنت عبد بن عباس

ثريا بنت علي

سكينة بنت الحسين 

رملة بنت عبدالله 

هند بنت حارث المري


▪️ഉമറു ബ്നു അബീ റബീഅ ആദ്യം വിവാഹം ചെയ്തത് കുൽസൂം ബിൻത് സഅദ് അൽ മഖ്സൂമിയെയാണ്.

 كلثم بنت سعد المخزومي

അവളുടെ മരണാനന്തരം സൈനബ് ബിൻത് മൂസ അൽ ജഹ്മിയ്യയെ വേളി കഴിച്ചു. 

زينب بنت موسى الجحمية

ഈ ബന്ധത്തിലാണ് بشر പിറന്നത്.


▪️അദ്ദേഹം തന്റെ കവിതകളെ സ്ത്രീവർണ്ണനകളിൽ ഒതുക്കി.


▪️ഉമറുബിനു അബ്ദുൽ അസീസ് (റ) ഇദ്ദേഹത്തെ യമനിന്റെയും അബ്സീനിയയുടെയും ഇടയിലുള്ള دهلك എന്ന നാട്ടിലേക്ക് നാടുകടത്തി.


▪️ഒരിക്കൽ സുലൈമാനുബ്നു അബ്ദുൽ മാലിക് ഉമറുബ്നു അബീ റബീഅയോട് ചോദിച്ചു : നിനക്ക് നമ്മെ മദ്ഹ് ചെയ്തൂടെ? അപ്പോൾ ഉമറുബ്നു അബീ റബീഅ മറുപടി പറഞ്ഞു: ഞാൻ പുരുഷന്മാരെ മദ്ഹു ചെയ്യാറില്ല. സ്ത്രീകളെ മാത്രമേ മദ്ഹ് ചെയ്യാറുള്ളൂ.


▪️ഉമർ ബിനു അബീ റബീഅ തൻ്റെ വാർദ്ധക്യത്തിൽ തൗബ ചെയ്യുകയും ആരാധനാ നിരതനാവുകയും ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. അദ്ദേഹം അവസാന സമയത്ത് എല്ലാ കവിതക്കും പ്രായശ്ചിത്തമായി ഓരോ അടിമകളെ മോചിപ്പിക്കുമെന്ന് അല്ലാഹുവിന് നേർച്ചയാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.


▪️80 ബൈത്തുകളടങ്ങുന്ന റാഇയ്യത്താണ് ( റാഅ് കൊണ്ട തുടങ്ങുന്ന കവിത ) ഇദ്ദേഹത്തിനുള്ളത്. ചെറുപ്പകാലത്തിലാണ് അദ്ദേഹം അതു തയ്യാറാക്കിയത്.



▪️അതിൻ്റെ പ്രാരംഭ വരികൾ :


أَمِن آلِ نُعمٍ أَنتَ غادٍ فَمُبكِرُ


غَداةَ غَدٍ أَم رائِحٌ فَمُهَجِّرُ



لِحاجَةِ نَفسٍ لَم تَقُل في جَوابِها


فَتُبلِغَ عُذراً وَالمَقالَةُ تُعذِرُ




▪️വലീദിൻ്റെ ഭരണകാലത്താണ് ഉമറുബ്നു അബീ റബിഅ മരിക്കുന്നത്. ഹി. 93 ൽ.





🔴🔴🔴🔴🔴

Sunday, 4 August 2024

ഓ ബിലാൽ, ഇതെന്തൊരു പിണക്കമാണ് !!

 

ഓ ബിലാൽ , ഇതെന്തൊരു പിണക്കമാണ് !!


മുത്തുനബി (സ) വഫാത്തായപ്പോൾ ബിലാൽ (റ) ശാമിലേക്ക് ധർമ്മ പോരാളിയായി പോകാനുദ്ദേശിച്ചു. ഇതറിഞ്ഞ അബൂബക്കർ (റ) താങ്കൾ പോകരുതെന്നും ഇവിടെ മുഅദ്ദിനായി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട ബിലാൽ (റ) പറഞ്ഞു: നിങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ എന്നെ മോചിപ്പിച്ചതെങ്കിൽ എന്നെ നിങ്ങൾ ഇവിടെ പിടിച്ചുവെച്ചോളൂ.... അല്ലാഹുവിനു വേണ്ടിയാണെങ്കിൽ എന്നെ വിട്ടേക്കൂ... ഞാൻ അല്ലാഹുവിൻറെ മാർഗത്തിൽ പോകട്ടെ .......... അങ്ങനെ അബൂബക്കർ (റ) പലായനത്തിന് സമ്മതം കൊടുക്കുകയാണുണ്ടായത്. ബിലാൽ (റ) ശാമിലേക്ക് പോവുകയും ചെയ്തു. 



അങ്ങനെ കഴിയവെ, ഒരിക്കൽ ബിലാൽ (റ) മുത്ത് നബിയെ(സ) സ്വപ്നത്തിൽ ദർശിച്ചു. അവിടുന്ന് ചോദിച്ചു: ഓ ബിലാൽ......... ഇതെന്തൊരു പിണക്കമാണ് , താങ്കൾക്ക് എന്നെയൊന്ന് സന്ദർശിക്കാൻ സമയമായില്ലേ?  ഉറക്കിൽ നിന്ന് ബിലാൽ (റ) ഖിന്നനായി ഞെട്ടിയുണർന്നു. ദ്രുതഗതിയിൽ മദീനയിലേക്കുള്ള പുറപ്പാടിലായി. തിരുചാരത്ത് വീണു കരയാൻ തുടങ്ങി. പേരക്കിടകങ്ങളായ ഹസൻ ഹുസൈൻ (റ) വന്നപാടെ അവരെ ആശ്ലേഷിച് ചുംബനമർപ്പിച്ചു. 


ഇരുവരും ബിലാലിനോട് (റ) ആവശ്യപ്പെട്ടു. നിങ്ങളുടെ ബാങ്ക് ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ ബിലാൽ (റ) പള്ളിക്കു മുകളിൽ കയറി ബാങ്ക് തുടങ്ങി. അല്ലാഹു അക്ബർ അള്ളാഹു അക്ബർ ......  ശ്രവണമധുരമായ  ബാങ്കൊലി കൊണ്ട് മദീന പ്രകമ്പനം കൊണ്ടു.  ശഹാദത്തിൻ്റെ പ്രഖ്യാപനം മദീനയെ വിറപ്പിച്ചു. 

أشهد أن محمدا رسول الله  എന്ന പ്രഖ്യാപനം മദീനാന്തരീക്ഷത്തിൽ മുഖരിതമായപ്പോൾ വീടുകളിൽ നിന്ന് സ്ത്രീകൾ വെളിയിലേക്കിറങ്ങി. മുമ്പെങ്ങും മദീന സാക്ഷിയാകാത്ത വിധം അന്ന് ജനങ്ങളുടെ വിങ്ങലിന് മദീന സാക്ഷിയായി. 


(ഉസ്ദുൽ ഗാബ 1/ 274-275)


  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...