Tuesday, 25 October 2022

മീം കവിത

 


മീമിലാണെൻ അഭയം.



അനാഥത്വത്തിന്റെ

ചവർപ്പ് രുചിച്ച് ,

സനാഥത്വത്തിന്റെ

ദൂതായ് ജ്വലിച്ച ,

മീമിലാണെൻ അഭയം.



ഒറ്റപ്പെടലിന്റെ

നീർക്കയം താണ്ടിക്കടന്ന്,

ഐക്യപ്പെടലിന്റെ

ആരവം തീർത്ത,

മീമിലാണെൻ അഭയം.



അപരനു മുമ്പിൽ

അധ്യയനം ശീലിക്കാതെ,

അധ്യാപനത്തിൻ നറുവെളിച്ചം വിതറിയ

മീമിലാണെൻ അഭയം.



നിസ്സഹായതയുടെ

കനൽ പഥങ്ങൾ നടന്നുനീങ്ങി,

പരസഹായത്തിന്റെ പുൽമെത്തകൾ വിതാനിച്ച,

മീമിലാണെൻ അഭയം.



പ്രതികാരത്തിന്റെ കൂരമ്പുകൾ

ഏറ്റുവാങ്ങി,

വിട്ടുവീഴചയുടെ വാതായനങ്ങൾ

മലർക്കെ തുറന്ന,

മീമിലാണെൻ അഭയം.



പശിയുടെ കാഠിന്യം

അലോസരം സൃഷ്ടിക്കുമ്പോഴും,

അപരവയർ നിറയ്ക്കുന്ന

തിരക്കിലായിരുന്നു 

എന്റെ മീം.



അവർ കല്ലേറിനാജ്ഞാപിച്ചിട്ടും,

രക്തം വാർന്നൊലിക്കുന്ന

കാലുകളെ സാക്ഷി നിർത്തി,

അവർക്കു വേണ്ടി കേഴുകയായിരുന്നു 

എന്റെ മീം.


  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...