ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ്. അറിവിനും ജോലിക്കും ആശയവിനിമയത്തിനും അതിവേഗ വിവര കൈമാറ്റങ്ങള്‍ക്കുമെല്ലാം അടിസ്ഥാനമാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ഇതിലൊരു വിഭാഗം ജനത ഇന്റര്‍നെറ്റ് അഥവാ സൈബര്‍ ഇടങ്ങളെ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു.കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ ഇപ്രകാരം വിളിക്കുന്നത്. മൊബൈൽ, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളും ഇതിന്റെ പരിധിയിൽപെടുത്താറുണ്ട്.കംപ്യൂട്ടര്‍ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുക, അല്ലെങ്കിൽ മറ്റൊരു കുറ്റകൃത്യം ചെയ്യാ൯ കംപ്യൂട്ടർ സഹായം സ്വീകരിക്കുക എന്നിവയാണ് സൈബർ ക്രൈം പരിധിയിൽ വരിക. കംപ്യൂട്ടർ കുറ്റം ചെയ്യാനുള്ള ആയുധമായി ഉപയോഗിച്ചാലും അല്ലെങ്കിൽ മറ്റൊരാളുടെ കംപ്യൂട്ടറിനെ നമ്മൾ ലക്ഷ്യം വെച്ചാലും സൈബർ കുറ്റമായി പരിഗണിക്കപ്പെടും.സൈബർ സുരക്ഷാ വിദഗ്ധരായ കാസ്പ്രസ്‌സ്‌കൈ സെക്യൂരിറ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021 ന്റെ രണ്ടാം പാദത്തിൽ 8.30 കോടി സൈബർ ഭീഷണികളാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.67 കോടി സൈബർ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു വർഷത്തെ മാത്രം വർധന 80 ശതമാനമാണ്. കോവിഡിനു പിന്നാലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് സൈബർ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റം. 2016ൽ യുനിസെഫ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരല്ല.സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ 10 വർഷം കൊണ്ട് 10 മടങ്ങായെന്നാണു പൊലീസിന്റെ കണക്ക്. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരകളാകുന്ന പരാതികൾ 40 ശതമാനത്തിലേറെയാണ്. പക്ഷേ, പൊലീസിനു ലഭിക്കുന്ന പരാതികളിൽ വളരെക്കുറച്ചുമാത്രമേ കേസെടുക്കുന്നുള്ളൂ. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മാത്രമായി തിരുവനന്തപുരത്ത് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ തുടങ്ങിയത് 2009ലാണ്. എട്ടു വർഷങ്ങളായി ഇവിടെ കേസെടുത്ത് അന്വേഷിക്കുന്ന പരാതികളുടെ എണ്ണം 151 മാത്രം.കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലൈയുള്ള ഒരു ഡിജിറ്റല്‍ ഡിവൈസിന്റെ സഹായത്തോടെ ഏതൊരാള്‍ക്കും സൈബര്‍ ഇടത്തില്‍ കുറ്റകൃത്യം അജ്ഞാതമായി (Anonymously) ചെയ്യാനാകും.ഇന്ത്യന്‍ ശിക്ഷാ നിയമം, 1860 (Indian Penal Code, 1860) 292-ാം വകുപ്പ് അനുസരിച്ച് അശ്ലീല (Obscene) കണ്ടന്റുകള്‍ സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. രണ്ട് വര്‍ഷം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
ഇന്ത്യ ഐടി ആക്ട് ആണ് രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളെ നിര്‍ണയിക്കന്നത്, 2000ത്തിലാണ് ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം നടന്നത്. 2008ല്‍ ഡിസംബറില്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു. 2009 ഒക്ടോബര്‍ 29ന് ഭേദഗതികളോടെ നിയമം നിലവില്‍വന്നു.പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ വല വിരിച്ച് കാത്തിരിക്കുന്നത്. പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവും.സൈബർ സുരക്ഷാ വിദഗ്ധരായ കാസ്പ്രസ്‌സ്‌കൈ സെക്യൂരിറ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021 ന്റെ രണ്ടാം പാദത്തിൽ 8.30 കോടി സൈബർ ഭീഷണികളാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.67 കോടി സൈബർ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു വർഷത്തെ മാത്രം വർധന 80 ശതമാനമാണ്. കോവിഡിനു പിന്നാലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് സൈബർ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റം. ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഒരുവർഷക്കാലം തിരുവനന്തപുരം ജില്ലയിൽ മാത്രം കുട്ടികൾക്കു നേരെയുള്ള വിവിധ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 645 കേസുകളാണ് ചൈൽഡ് ലൈനിലെത്തിയത്. ഇവയിലേറെയും സൈബർ ചതിവലയുടെ സാന്നിധ്യമുണ്ട്.ഇക്കഴിഞ്ഞ അവധിക്കാലത്തു കുട്ടികൾക്കു നേരെയുള്ള സൈബർ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷ ശോഭ കോശി ചൂണ്ടിക്കാട്ടുന്നു. കംപ്യൂട്ടറുകളിലൂടെ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന കാലത്തുനിന്നു വളരെ വേഗമാണു മൊബൈൽ ഫോണുകളിലേക്കു മാറിയത്. ഇതോടെ സ്വകാര്യതയും വർധിച്ചു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ ഒട്ടേറെ പരാതികളാണ് ബാലാവകാശ കമ്മിഷനിലെത്തിയതെന്ന് അധ്യക്ഷ ചൂണ്ടിക്കാട്ടുന്നു.യഥാർഥ ലോകവും സൈബർ ലോകവും തമ്മിലുള്ള വ്യത്യാസം അറിയുകയാണു മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടതെന്ന് കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് കെ. സഞ്ജയ് കുമാർ ഗുരുഡിൻ പറയുന്നു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടത്തിയ ഇദ്ദേഹം കുട്ടികളും സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ രചയിതാവുമാണ്.
യഥാർഥ ലോകത്ത് കുട്ടികളെ നിയന്ത്രിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന മാതാപിതാക്കൾ സൈബർ ലോകത്തും അങ്ങനെ ചെയ്യണം. വഴിയിൽ അപരിചിതരോടു മിണ്ടരുതെന്നു പറയുന്ന മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിലും ഈ കരുതൽ വേണമെന്ന് കുട്ടിയെ ഓർമപ്പെടുത്തണം. വീട്ടിലെത്താൻ രാത്രി വൈകരുതെന്നു പറയുന്ന മാതാപിതാക്കൾ രാത്രി വൈകി ഫോണിൽ ചാറ്റ് ചെയ്തു സമയം കളയരുതെന്നു കുട്ടികളെ ഓർമിപ്പിക്കണം.കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും രീതികളും നിരീക്ഷിക്കാൻ ജാഗ്രതയോടെയുള്ള കണ്ണു മാത്രം മതി; സാങ്കേതിക വിദഗ്ധനാകേണ്ട ആവശ്യമില്ല. സൈബർ അടിമകളാകുന്ന കുട്ടികളുടെ ലക്ഷണങ്ങളും പ്രതിരോധനടപടികളും മാതാപിതാക്കൾ അറിഞ്ഞേതീരൂ. കുട്ടികളുമായി കൃത്യമായി ആശയവിനിമയം നടത്തിയാൽതന്നെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേയുള്ളൂ. എന്തു പറ്റിയാലും ധൈര്യപൂർവം മാതാപിതാക്കളോടു പറയാമെന്നു ബോധ്യമുള്ള കുട്ടി ഒരിക്കലും ചതിക്കുഴികളിൽ വീഴില്ല; വീണാലും പെട്ടെന്നു കരകയറും.
ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം കൂടുമ്പോൾ നിയമം കർശനമാക്കിയേ തീരൂ. അതിന് ഇടപെടേണ്ടത് സർക്കാരും സമൂഹവുമാണ്.കംപ്യൂട്ടറുകളെപ്പറ്റിയും മറ്റും കുട്ടികൾ പഠിച്ചുതുടങ്ങുമ്പോഴേ അതിന്റെ ചതിവലകളെക്കുറിച്ചും അറിഞ്ഞിരിക്കണം. അക്കാര്യം സിലബസിന്റെ ഭാഗമാക്കുക കൂടി ചെയ്യണം. തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞ 6 മാസത്തിനിടയ്ക്ക് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 359 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നും പോലീസ് പറയുന്നു. അതിനാൽ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും, സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകൾ, സിനിമകൾ, വെബ്സൈറ്റുകൾ, അവർ ഇന്റർനെറ്റിൽ തെരയുന്നത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം.
#കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ മുറിയിൽ വയ്ക്കാതിരിക്കുക.
#പേര്, അഡ്രസ്, ഫോൺ നമ്പർ, ഫോട്ടോ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ ഇന്റർനെറ്റിൽ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം.
#ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക.
#പഠനം കഴിഞ്ഞാൽ കുട്ടികളെ ഒരുപാടുസമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ അനുവദിക്കരുത്.
#പൊതുവായുള്ള ഇന്റർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.
എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്തിരുന്ന് മാത്രം ഇന്റർനെറ്റ് സർവീസ് ഉപയോഗിക്കാൻ അനുവദിക്കുക.
കുട്ടികളെ ലക്ഷ്യമിട്ട് നിരവധി കുറ്റകൃത്യങ്ങൾ സൈബർ മേഖലയിൽ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ വായിക്കാം.
∙ ഫിഷിംഗ് (Phishing): യഥാർഥ ഉറവിടമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നിർമിക്കുന്ന സൈറ്റുകൾ, ഇ മെയിലുകൾ - സമൂഹ മാധ്യമ വെബ്സൈറ്റുകൾ വഴി വ്യാജ സന്ദേശങ്ങൾ നൽകി കെണിയിൽ പെടുത്തി വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നു.
∙ സ്പൂഫിംഗ് (Spoofing): വ്യക്തികളുടെ യഥാർഥ വിലാസം മറച്ചുവെച്ചുള്ള തട്ടിപ്പാണിത്. ഫിഷിങ്ങിന്റെ മറ്റൊരു രൂപം
∙ ക്യാമറ ഹാക്കിങ് (Camera Hacking): ലാപ്‌ടോപ്പിലെയോ മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങളും വിഡിയോയും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിങ്. ഇങ്ങനെ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ പലതും ഡൗൺലോഡ് ചെയ്യുമ്പോൾ കടന്നു കൂടുന്ന വൈറസുകൾ, മാൽവെയറുകൾ വഴിയാണ്. അതുകൊണ്ട് വ്യക്തമായ ധാരണയില്ലാത്ത ഒന്നും ഡൗൺലോഡ് ചെയ്യരുത്.
∙ ഡീപ് ഫേക്ക്സ് (Deepfakes): ചിത്രത്തിന്റെയോ വിഡിയോയുടെയോ, ചിത്രവും ശബ്‌ദവും ചലനവും മാറ്റി ഒറിജിനലിനെ പോലെ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ വ്യാജൻ നിർമിക്കുന്നു. അതിനാൽ ആധികാരികത ഉറപ്പില്ലാത്ത ഒന്നും പ്രോത്സാഹിപ്പിക്കുകയോ ഫോർവേർഡ് ചെയ്യുകയോ ചെയ്യരുത്.
∙ സൈബർ സ്റ്റാക്കിങ് (Cyberstalking) : നമ്മളെക്കുറിച്ചുള്ള സെൻസിറ്റീവ് / സ്വകാര്യ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയോ മറ്റോ ശേഖരിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുക.
∙ ഫ്രാപിങ് (Fraping) : കുട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി അനുചിതമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതരം ഭീഷണി.
∙ ഫ്ലേമിംഗ് (Flaming) : ഇത് ഇമെയിലുകൾ, തൽക്ഷണ സന്ദേശമയയ്ക്കൽ അല്ലെങ്കിൽ ചാറ്റ് റൂമുകൾ വഴി കൈമാറ്റം ചെയ്യുന്ന ഒരു തരം പൊതു ഭീഷണിപ്പെടുത്തലാണ്.
∙ ട്രിക്കറി (Trickery) : ഉപദ്രവകാരി ഒരിക്കൽ വിശ്വാസം നേടിയെടുക്കുകയും, പിന്നീട് അതുപയോഗപ്പെടുത്തി ഇരയുടെ രഹസ്യങ്ങളും സ്വകാര്യ വിവരങ്ങളും കൈക്കലാക്കി മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നു.
∙ ഔട്ടിങ്/ഡോക്സിങ് (Outing / Doxing) : സമ്മതമില്ലാതെ, ക്ഷുദ്രകരമായ ആവശ്യങ്ങൾക്കായി സെൻസിറ്റീവ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ ഇമേജുകൾ തുടങ്ങിയവ പരസ്യമായി വെളിപ്പെടുത്തുന്ന പ്രവൃത്തിയാണിത്.
∙ ഡൈസിങ് (Dicing) : പൊതു പോസ്റ്റുകളിലൂടെയോ സ്വകാര്യ സന്ദേശങ്ങളിലൂടെയോ ക്രൂരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.
∙ സെക്‌സിറ്റിങ് (Sexting) : ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോഗ്രാഫുകൾ, വിഡിയോ, മറ്റ് സന്ദേശങ്ങൾ തുടങ്ങിയവ അയയ്ക്കുക.
∙ സെക്സ്റ്റോർഷൻ (Sextortion) : ലൈംഗിക ചൂഷണങ്ങൾക്ക് വേണ്ടി സൈബർ ഭീഷണികൾ നേരിടാം.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ജീവിതം അനായാസകരമാക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണ്.
പഠനങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റിനെപ്പറ്റി വേണ്ടത്ര അറിവ് ഇല്ല എന്നാണ്. അതിനാല്‍ അത്തരക്കാര്‍ എളുപ്പത്തില്‍ കുറ്റവാളികളുടെ കെണിയില്‍ അകപ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി അറിവ് പകരേണ്ടതിലേക്കാണ് കല്ലുവാതുക്കല്‍ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം.
No comments:
Post a Comment