Thursday, 3 July 2025

സംയമനം പാലിക്കുക

 *ഓ ആയിശാ.. സംയമനം പാലിക്കൂ..*



ഒരിക്കൽ മുത്ത് നബി (സ)യുടെ അടുക്കൽ ഒരു ജൂതസംഘം വന്നു. അഭിവാദ്യമെന്ന വ്യാജേന അവർ "അസ്സാമു അലൈക്കും" (നിങ്ങൾക്ക് മരണം ഉണ്ടാകട്ടെ ) എന്നു പറഞ്ഞു. ഇതിനു സാക്ഷിയായ ആയിശ(റ) ന് കാര്യം പിടികിട്ടി. ഉടനെ ''വ അലൈക്കുമു സ്സാമു വ ല്ലഅന:" (നിങ്ങൾക്കും മരണവും ശാപവും ഉണ്ടാവട്ടെ ) എന്നു പ്രതിവചിച്ചു. ഇതുകേട്ട മുത്ത് നബി (സ) മഹതിയെ തിരുത്തി , : ഓ ആയിഷാ.. ഒന്നടങ്ങൂ , തീർച്ചയായും അല്ലാഹു സർവ്വകാര്യങ്ങളിലും കാരുണ്യവും അലിവുമാണ് ഇഷ്ടപ്പെടുന്നത്. 


പരുപരുത്ത വാക്കുകൾ പരുഷമായ പ്രവർത്തനങ്ങളെയാണ് ഉത്പാദിപ്പിക്കുക. കഠിനഹൃദയത്തോടെയുള്ള സമീപനം അകൽച്ചക്കും ഉപേക്ഷക്കും വിമുഖതക്കും മാത്രമാണ് വഴിവെക്കുക. ഉദ്ധൃത സംഭവത്തിൽ ബീവി ആയിഷ (റ) തങ്ങൾക്കെതിരെ പ്രാർത്ഥിച്ചവർക്ക് നേരെ  മറുപടിയായി നിങ്ങൾക്കും മരണവും ശാപവുമുണ്ടാകട്ടെ എന്നു പറഞ്ഞപ്പോഴാണ് മുത്തുനബി(സ) അത് തിരുത്തിയത്. സംയമനം പാലിക്കാനാണ് അവിടുത്തെ ആഹ്വാനം. ജനങ്ങളോട് കാരുണ്യത്തോടെയും മയത്തോടെയും വർത്തിക്കാനാണ് തിരുനബി(സ) പഠിപ്പിക്കുന്നത്. അത് പരിപൂർണ്ണതയുടെ ഗുണവിശേഷമാണ്. അള്ളാഹു കൃപാലുവാണ്. അവന്റെ അടിമകളിൽ നിന്നും അവൻ ഇഷ്ടപ്പെടുന്നതും കരുണാമയമായ സമീപനമാണ്.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...