വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !!
അല്ലാഹുവിൻ്റെ മാർഗത്തിൽ ജീവിക്കാനനുവദിക്കാതെ മുസ്ലീങ്ങൾക്കെതിരിൽ മുശ്രിക്കുകൾ കടുത്ത ആക്രമങ്ങളും ദ്രോഹവും അഴിച്ചുവിട്ടു. ഗത്യന്തരമില്ലാതെ അവർ തിരുസവിധത്തിലെത്തി. അസഹ്യമായ പീഡനങ്ങൾക്കുള്ള അറുതിയാണ് കാംക്ഷിക്കുന്നത്. അവർക്ക് പരാതിപ്പെടേണ്ടി വന്നു : നബിയേ , അവരൊന്നടങ്കം നശിച്ചു പോകാൻ അങ്ങ് അല്ലാഹുവിനോടൊന്ന് പ്രാർത്ഥിക്കുമോ ? ആധിപൂണ്ട വിശ്വാസികൾക്കുള്ള മുത്ത് നബി (സ) യുടെ പ്രതിവചനം അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. അതിങ്ങനെയാണ് : അതിനു ഞാൻ നിയോഗിക്കപ്പെട്ടത് ശപിക്കുന്നവനായിട്ടല്ലല്ലോ !!! കരുണാതുന്ദിലമായ വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !!
അല്ലാഹുവിൻ്റെ ശാപമെന്നാൽ അവൻ്റെ കരുണാ പരിസരത്തുനിന്ന് ആട്ടിയോടിക്കലാണ്. ഒരുപക്ഷേ , തിരുനബി(സ) തദ്പ്രാർത്ഥന നടത്തിയിരുന്നുവെങ്കിൽ അവർ അഭിശപ്തരായേനെ, തിരുനബി (സ) നന്മാകവാടങ്ങളെ കൊട്ടിയടക്കുന്നവരും !! ഇവ്വിധമല്ലല്ലോ തിരുനിയോഗം . പ്രത്യുത, സർവ്വർക്കും കരുണയായിട്ടാണവിടുന്ന് വർഷിച്ചത്.
No comments:
Post a Comment