Thursday, 17 July 2025

വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !!

 വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !!




അല്ലാഹുവിൻ്റെ മാർഗത്തിൽ ജീവിക്കാനനുവദിക്കാതെ മുസ്ലീങ്ങൾക്കെതിരിൽ മുശ്രിക്കുകൾ കടുത്ത ആക്രമങ്ങളും ദ്രോഹവും അഴിച്ചുവിട്ടു. ഗത്യന്തരമില്ലാതെ അവർ തിരുസവിധത്തിലെത്തി. അസഹ്യമായ പീഡനങ്ങൾക്കുള്ള അറുതിയാണ് കാംക്ഷിക്കുന്നത്. അവർക്ക് പരാതിപ്പെടേണ്ടി വന്നു : നബിയേ , അവരൊന്നടങ്കം നശിച്ചു പോകാൻ അങ്ങ് അല്ലാഹുവിനോടൊന്ന് പ്രാർത്ഥിക്കുമോ ? ആധിപൂണ്ട വിശ്വാസികൾക്കുള്ള മുത്ത് നബി (സ) യുടെ പ്രതിവചനം അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. അതിങ്ങനെയാണ് : അതിനു ഞാൻ നിയോഗിക്കപ്പെട്ടത് ശപിക്കുന്നവനായിട്ടല്ലല്ലോ !!! കരുണാതുന്ദിലമായ വിശാലഹൃത്തിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക !! 



അല്ലാഹുവിൻ്റെ ശാപമെന്നാൽ അവൻ്റെ കരുണാ പരിസരത്തുനിന്ന് ആട്ടിയോടിക്കലാണ്. ഒരുപക്ഷേ , തിരുനബി(സ) തദ്പ്രാർത്ഥന നടത്തിയിരുന്നുവെങ്കിൽ അവർ അഭിശപ്തരായേനെ, തിരുനബി (സ) നന്മാകവാടങ്ങളെ കൊട്ടിയടക്കുന്നവരും !! ഇവ്വിധമല്ലല്ലോ തിരുനിയോഗം . പ്രത്യുത, സർവ്വർക്കും കരുണയായിട്ടാണവിടുന്ന് വർഷിച്ചത്.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...