Tuesday, 23 July 2024

ഖൻസാഅ്

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
 ഖൻസാഅ് ( 575 - 645/646 )
 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

 ▪️യഥാർത്ഥ പേര് : 
 تُمَاضِرُ بِنْتُ عَمْرِو بْنِ الْشريد السُّلَمِيَّة തുമാളിർ ബിൻത് അംറ് ബ്നു ശ്ശരീദ് അസ്സുലമിയ്യ:

 ▪️ഖൻസാഅ് خنساء എന്ന് പേര് വരാൻ കാരണം അവരുടെ മൂക്ക് വലുപ്പത്തിൽ ചെറുതും മൂക്കിൻ്റെ അറ്റം ഉയർന്നതുമായിരുന്നു. ഇത് മൂക്കിൻ്റെ ഭംഗിയാണ്.

 ▪️സുലൈം ഗോത്രക്കാരിയായിരുന്നു.

 ▪️ഖൻസാഇൻ്റെ ഉപ്പ അംറും സഹോദരന്മാർ സ്വഖ്ർ , മുആവിയ صخر و معارية എന്നിവരും സുലൈം ഗോത്ര നേതാക്കന്മാരായിരുന്നു.

 ▪️പ്രശസ്ത കവിയും ജുശം പോരാളിയും ഹവാസിൻ ഗോത്ര തലവനുമായ ദുറൈദ് ബിനു സ്വിമ്മത്ത് വൃദ്ധനായിരിക്കെ ഖൻസാഇനെ വിവാഹ അന്വേഷണം നടത്തി. പക്ഷേ ഖൻസാഅ് നിരസിച്ചു. തൻ്റെ ഗോത്രത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാനാണ് അവൾ തീരുമാനിച്ചത്.

 ▪️പിന്നീട് ഖൻസാഇന്റെ അമ്മാവന്റെ മകൻ റവാഹത്തു ബ്നു അബ്ദുൽ ഉസ്സയാണ് അവളെ വിവാഹം കഴിച്ചത്. راوحة بن عبد العزى അത് വല്ലാതെ നീണ്ടു പോയില്ലെങ്കിലും അതിലൊരു മകൻ (അബ്ദുല്ല ) ജനിച്ചിട്ടുണ്ട് . 

 ▪️രണ്ടാമതായി ഖൻസാഇനെ വിവാഹം കഴിച്ചത് മിർദാസ് ബ്നു അബീ ആമിർ അസ്സുലമീ ആണ്. مرداس بن أبي عامر السلمي ഇതിൽ മൂന്ന് ആൺമക്കൾ പിറന്നു. സൈദ്, മുആവിയ, ഉമർ. 

 ▪️ഖൻസാഅ് ശാരീരികമായും സാഹിത്യപരമായും അതീവ ഭംഗിയുള്ളവളായിരുന്നു.

 ▪️തൻ്റെ വീടിൻ്റെ നെടുംതൂണുകളായ രണ്ടു സഹോദരങ്ങളെ (സ്വഖർ, മുആവിയ ) മരണം തട്ടിയെടുത്തപ്പോൾ ഖൻസാഇന് അസഹ്യമായ ഖിന്നത ബാധിച്ചു. അവരിരുവരും വധിക്കപ്പെട്ടത് കിലാബ് യുദ്ധത്തിലാണ്.

 ▪️അവരെയോർത്ത് ഖൻസാഅ് ഒരുപാട് കണ്ണീരണിഞ്ഞു. അവർക്കു വേണ്ടി വികാരാധീതമായി വിലാപഗാനം പാടി. വിശിഷ്യാ , സ്വഖറിനെ സ്മരിച്ചുകൊണ്ട്. കാരണം അദ്ദേഹം നന്നായി സുകൃതം ചെയ്യുന്നയാളും ദയാലുവും ധൈര്യശാലിയുമായിരുന്നു.

 ▪️പിന്നീടാണ് അവളുൾപ്പെടെ സുലമീ ഗോത്രം മുത്ത് നബി (സ) യുടെ സവിധത്തിലെത്തുന്നത്. തദനന്തരം ഖൻസാഅ് ഇസ്ലാം സ്വീകരിച്ചു. പിന്നീട് നബി സവിധത്തിൽ അതിഗംഭീരമായി പാടി. ഇത് കേട്ട് മുത്ത് നബി (സ) هيه يا خناس !!! എന്നു വിളിച്ചു അഭിനന്ദിച്ചു. 

 ▪️സഹോദരനായ സ്വഖറിനെയോർത്ത് (صخر) കരഞ്ഞു കരഞ്ഞു ഖൻസാഇൻ്റെ കണ്ണു വെളുത്തിരുന്നു. 

 ▪️ഖൻസാഅ് ഉമർ (റ) നോട് പറഞ്ഞു. 
 كانت أبكى له من الثأر ، وأنا اليوم أبكى له من النار. 
 ഞാൻ സ്വഖറിനു വേണ്ടി കരഞ്ഞിരുന്നത് അവൻ്റെ പ്രതിക്രിയക്ക് വേണ്ടിയായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ അവനു വേണ്ടി കരയുന്നത് നരകമോചനത്തിനു വേണ്ടിയാണ്. 

 ▪️ഖൻസാഅ് വാർദ്ധക്യത്തിൽ അല്ലാഹുവിന്റെ ഔദാര്യത്തിൽ സംതൃപ്തയായി ജീവിച്ചു.

 ▪️ഖാദിസിയ്യ യുദ്ധത്തിനു വേണ്ടി തൻ്റെ നാലു മക്കളെയും ഖൻസാഅ് താത്പര്യപൂർവ്വം പറഞ്ഞയച്ചു. അവർ നാൽവരും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

 ▪️ഇതറിഞ്ഞ ഖൻസാഇൻ്റെ പ്രതികരണം ശ്രദ്ധേയമാണ് :

 الحمد لله الذي شرفني بقتلهم، و أرجو أن يجمعني بهم في مستقر رحمته.

 അവരുടെ രക്തസാക്ഷിത്വം കൊണ്ട് എന്നെ ആദരിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. എന്നെയും അവരെയും അല്ലാഹു അവൻ്റെ കാരുണ്യസങ്കേതത്തിൽ ഒരുമിച്ചു കൂട്ടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

 ▪️ഖൻസാഇൻ്റെ കവിതയിൽ വിലാപവും അഭിമാനബോധവും മികച്ച് നിൽക്കുന്നു. ( الفخر و الرثاء).

 ▪️തൻ്റെ സഹോദരങ്ങളുടെ വധത്തിനു മുമ്പ് രണ്ടു മൂന്ന് മാത്രമാണ് ഖൻസാഅ് പാടിയത്. അവരിരുവരും വധിക്കപ്പെട്ടപ്പോൾ കണ്ണുകളിൽ നിന്ന് കണ്ണുനീരും ഹൃദയത്തിൽ നിന്ന് കവിതയും അണപൊട്ടിയൊഴുക്കുകയും ചെയ്തു.

 ▪️മുആവിയ ഖൻസാഇൻ്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനും സ്വഖർ ഉപ്പയൊത്ത സഹോദരനുമാണ്. 

 ▪️കിലാബ് യുദ്ധത്തിൽ അബൂ സൗർ അൽഅസദീയുടെ കുത്താണ് സ്വഖറിനേറ്റത്. 
 أبو ثور الأسدي 

 ▪️മുആവിയ വധിക്കപ്പെട്ടത് ഹാശിമിൻ്റെയും സൈദിൻ്റെയും കരങ്ങളാലാണ് . 
 هاشم و زيد المريان

 ▪️സ്വഖറിൻ്റെ നിര്യാണമാണ് ഖൻസാഇനെ അതീവ ദുഃഖിതയാക്കിയത്. കാരണം ഒന്നാം വിവാഹത്തിൻ്റെ സാമ്പത്തിക ബാധ്യത പരിഹരിച്ചത് അദ്ദേഹമാണ്.

 ▪️ഖൻസാഇനെ പോലോത്ത ഒരു കവയിത്രി അവർക്ക് മുമ്പും ശേഷവും ഉണ്ടായിട്ടില്ല എന്നാണ് റാവിമാരുടെ ഏകസ്വരം.

 ▪️നാബിഗ ഖൻസാഇനെ ക്കുറിച്ച് പറഞ്ഞത് : 

 إنها أشعر الجن و الإنس.
 തീർച്ചയായും ജിന്നു-മനുഷ്യ വർഗങ്ങളിൽ വെച്ച് ഏറ്റവും കവിതാപാടവമുള്ളത് ഖൻസാഇനാകുന്നു.

 ▪️ഉക്കാളിൽ വെച്ച് ഖൻസാഇൻ്റെ കവിത കേട്ട നാബിഗ ഖൻസാഇനോട് പറഞ്ഞത് : 
 لولا أن هذا الأعمى 
- أعشى- لفضلتك على شعراء هذا الموسم.

 ഈ അന്ധൻ ( അഅ്ശാ) കവിതാലാപനത്തിലില്ലായിരുന്നെങ്കിൽ നിങ്ങളെ ഈ സീസണിൽ കവികളിൽ വെച്ച് ശ്രേഷഠയായി ഞാൻ തെരഞ്ഞെടുക്കുമായിരുന്നു.

 ▪️ഒരിക്കൽ ബശ്ശാർ ബ്നു ബർദ് പറഞ്ഞു : സ്ത്രീകൾ കവിത ആലപിക്കുമ്പോഴൊക്കെയും അതിൽ പോരായ്മകൾ സംഭവിക്കാറുണ്ട്. ആ സമയം അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഖൻസാഇൻ്റെ കവിതയും ഇപ്രകാരം തന്നെയാണോ ? അപ്പോൾ ബശ്ശാർ പ്രതികരിച്ചു : അല്ല, ഖൻസാഅ് പുരുഷന്മാരെക്കാൾ അതിജയിച്ചിരിക്കുന്നു.

 ▪️ഖൻസാഇൻ്റെ വഫാത്ത് ഹി 24 ൽ ഉസ്മാൻ (റ) ൻ്റെ ഭരണത്തിൻ്റെ തുടക്കത്തിലാണ്. 

 ▪️ഒരിക്കൽ കവിയായ ജരീറിനോട് ചോദിക്കപ്പെട്ടു : ജനങ്ങളിൽ വച്ച് ഏറ്റവും കവിതപാടവമുള്ള വ്യക്തി ആരാണ് ? . അപ്പോൾ ജരീറിന്റെ മറുപടി ഇപ്രകാരമായിരുന്നു : ഖൻസാഅ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ തന്നെയായിരുന്നേനെ .

 ▪️ഖൻസാഇൻ്റെ ശ്രദ്ധേയ വരികൾ 

 أَعَينَيَّ جودا وَلا تَجمُدا أَلا تَبكِيانِ لِصَخرِ النَدى وَإِنَّ صَخراً لَوالِينا وَسَيِّدُنا وَإِنَّ صَخراً إِذا نَشتو لَنَحّارُ وَإِنَّ صَخراً لَمِقدامٌ إِذا رَكِبوا وَإِنَّ صَخراً إِذا جاعوا لَعَقّارُ.


 🔴🔴🔴🔴

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...